Posts

ആശങ്കയുടെ ദിനങ്ങൾ: കാലിലെ തളർച്ചയും തലയിലെ സ്കാനിങ്ങും

Image
ആശങ്കയുടെ ദിനങ്ങൾ: കാലിലെ തളർച്ചയും തലയിലെ സ്കാനിങ്ങും ദുഃഖവെള്ളിയാഴ്ചത്തെ ആരാധനയും കഴിഞ്ഞ്, കഞ്ഞിയും കുടിച്ച് വീട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ഏതാണ്ട് 3 മണി കഴിഞ്ഞിരുന്നു. അപ്പോഴും കാലിൻറെ ബലക്കുറവ് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. വണ്ടി ഓടിക്കുമ്പോൾ കുഴപ്പമൊന്നുമില്ല; ബ്രേക്കും ആക്സിലേറ്ററുമൊക്കെ നന്നായി ഉപയോഗിക്കാൻ പറ്റുന്നുണ്ട്. വീട്ടിലെത്തിയ ഉടനെ, കഴിഞ്ഞ രാത്രിയിലെ ഉറക്കക്ഷീണം കാരണം ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി. കാലിൻറെ ബലക്കുറവിനെക്കുറിച്ചുള്ള ആശങ്കകൊണ്ടാണോ എന്നറിയില്ല, ഉറക്കത്തിൽ ഞാൻ വല്ലാത്തൊരു സ്വപ്നം കണ്ടു. ഞാൻ ഒരു വലിയ ഹൈവേയിലൂടെ പാട്ടുംകേട്ട് വണ്ടിയോടിച്ച് പോവുകയാണ്. പെട്ടെന്ന് മുന്നിലെന്തോ കണ്ട് ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചു, പക്ഷേ സാധിക്കുന്നില്ല. കാലനക്കാനോ ബ്രേക്ക് ചവിട്ടാനോ കഴിയുന്നില്ല. വണ്ടി വെട്ടിത്തിരിച്ച് എവിടെയോ കൊണ്ടിടിച്ചു എന്നാണ് ഓർമ്മ. പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു. സന്ധ്യ കഴിഞ്ഞപ്പോഴാണ് പിന്നീട് ഉണർന്നത്. ഈസ്റ്റർ ഞായറാഴ്ച അപ്പവും ചിക്കൻ സ്റ്റൂവും നൽകാമെന്ന് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതും ഉണ്ടാക്കണം. ശനിയാഴ്ച രാത്രിയിൽ വീണ്...

എന്തുകൊണ്ട് വിദ്യാലയങ്ങളിൽ നിയമപഠനം അനിവാര്യമാകുന്നു?

Image
  കേരളത്തിൽ അടുത്തിടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ.ഡി (ED) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ നിങ്ങൾ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. പുറമെ നിന്ന് നോക്കുമ്പോൾ ഇതൊരു രാഷ്ട്രീയ വാർത്ത മാത്രമായി തോന്നാമെങ്കിലും, ഇതിലൂടെ വെളിപ്പെടുന്നത് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വലിയൊരു നിയമപരമായ അജ്ഞതയാണ്. നിയമം എന്ന് പറയുന്നത് കേവലം കോടതികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും വാർത്താ തലക്കെട്ടുകളും കണ്ട് ആവേശത്തിന്റെ പുറത്ത് പലരും നിയമം കയ്യിലെടുക്കാറുണ്ട്. എന്നാൽ ഇത് ഭാവിയിൽ സൃഷ്ടിക്കുന്ന വിപത്തുകൾ എന്തൊക്കെയാണെന്ന് അവർ തിരിച്ചറിയുന്നില്ല. യഥാർത്ഥത്തിൽ ഇതൊരുതരം വ്യവസ്ഥാപിതമായ ചതിക്കുഴികളാണ് (Systemic traps). സാധാരണയായി ഒരു ലോക്കൽ പോലീസ് സ്റ്റേഷനിൽ നടക്കുന്ന കേസും, ഇ.ഡി, എൻ.ഐ.എ (NIA), സി.ബി.ഐ (CBI) തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. കേന്ദ്ര ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് രാജ്യത്തിന്റെ അധികാര സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയായാണ് കോടതികൾ കാണുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കുക എന്നത് ഏറെ...

പള്ളിയിലെ കഞ്ഞിയും കാലിടറിയ നിമിഷങ്ങളും

ഈ വർഷത്തെ (2026) ഹാശാ ആഴ്ചയിൽ എല്ലാദിവസവും പള്ളിയിൽ പോകണമെന്നും, വൈകുന്നേരത്തെ സന്ധ്യാനമസ്കാരത്തിൽ പങ്കെടുക്കണമെന്നും, കഴിയുമെങ്കിൽ കുമ്പിടണമെന്നും ഞാൻ തീരുമാനിച്ചിരുന്നു. 50 ദിവസത്തെ നോമ്പൊന്നും സാധാരണ എടുക്കാറില്ലെങ്കിലും, ആ ആഴ്ച സാധാരണ ഉള്ളതിനേക്കാൾ അല്പം ചിട്ടയായിട്ടാണ് ജീവിക്കുന്നത്. ദുഃഖവെള്ളിയാഴ്ച അവധിയായതുകൊണ്ട് ആ ആഴ്ച തിങ്കൾ മുതൽ വ്യാഴം വരെ മാത്രമേ എനിക്ക് ജോലിയുണ്ടായിരുന്നുള്ളൂ. രാവിലെ നാലുമണിക്ക് ജോലിക്ക് കയറിയാൽ 12:30 ആകുമ്പോൾ ജോലി കഴിയും. പിന്നെ വീട്ടിൽ വന്നാൽ ആവശ്യത്തിന് സമയമുണ്ട്, വേണമെങ്കിൽ ഒന്നു മയങ്ങുകയുമാകാം. ശേഷം വൈകിട്ട് പള്ളിയിൽ പോകാമല്ലോ. ആഗ്രഹിച്ചതുപോലെത്തന്നെ ആ ആഴ്ച തിങ്കൾ മുതൽ വ്യാഴാഴ്ച വരെ എല്ലാദിവസവും പള്ളിയിൽ പോകുകയും നമസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുമ്പിടുന്നത് ഒരെണ്ണം പോലും വിടാതെ മുഴുവനായും ചെയ്തു. ​വ്യാഴാഴ്ച രാത്രിയിലെ പെസഹാ കുർബാന കഴിഞ്ഞ്, പിറ്റേദിവസം ദുഃഖവെള്ളിയാഴ്ചത്തെ കഞ്ഞിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ഞാനും കൂടി. മോര് കാച്ചണം, പപ്പടം വറുക്കണം, തോരന് വേണ്ട സാധനങ്ങളൊക്കെ അരിഞ്ഞുവെക്കണം. ഇതിനൊക്കെ നേതൃത്വം നൽകിയത് ഫിലിപ്പച്ചായനും ഞങ്ങൾ ...

പ്രാർത്ഥനയിലെ പരാജയങ്ങളും പരിശുദ്ധാത്മാവിന്റെ ഇടപെടലുകളും

Image
പ്രാർത്ഥനയിലെ പരാജയങ്ങളും പരിശുദ്ധാത്മാവിന്റെ ഇടപെടലുകളും ക്രിസ്തീയ ജീവിതത്തിന്റെ ഏറ്റവും വലിയ പദവി എന്താണെന്ന് ചോദിച്ചാൽ നമുക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ—അത് പ്രാർത്ഥനയാണ്. എന്നാൽ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം എന്താണെന്ന് ചോദിച്ചാൽ പലപ്പോഴും അതും പ്രാർത്ഥന തന്നെയാണ്! പ്രാർത്ഥിക്കാൻ നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ ഞാൻ അനുഭവിക്കുന്ന ബലഹീനതകളും തടസ്സങ്ങളും ചെറുതല്ല. എനിക്ക് പ്രാർത്ഥിക്കാൻ കഴിയാതെ പോകുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് പ്രതിസന്ധികളാണുള്ളത്: ഉദാസീനത (Indifference): എന്റെ ജഡിക പ്രകൃതം എപ്പോഴും പ്രാർത്ഥനയ്ക്ക് വിരുദ്ധമാണ്. ജഡത്തിന് ദൈവത്തോട് സ്വാഭാവികമായ താല്പര്യമില്ല.   അജ്ഞത (Ignorance): എന്തിനുവേണ്ടി പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് പലപ്പോഴും എനിക്കറിയില്ല. തടസ്സങ്ങൾ (Interference): ഇതൊരു ആത്മീയ യുദ്ധമാണ്. ഞാൻ വലിയ പദ്ധതികൾ ഇടുമ്പോൾ സാത്താൻ ചിരിച്ചേക്കാം, പക്ഷേ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ അവൻ ഭയപ്പെടുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് പ്രാർത്ഥനയിൽ നിന്നും ശ്രദ്ധ തിരിക്കാൻ അവൻ ഫോൺ കോളുകളോ ഉറക്കമോ അനാവശ്യ ചിന്തകളോ ഒക്കെയായി വരും. എ...

ഒരു 'ചേതക്' ഓർമ്മയും മാടമുക്കിലെ ആക്സിഡന്റും

Image
ഒരു 'ചേതക്' ഓർമ്മയും മാടമുക്കിലെ ആക്സിഡന്റും ഒമ്പതിലോ പത്തിലോ പഠിക്കുന്ന കാലമാണെന്നാണ് ഓർമ്മ. ഇടവക പള്ളിയിൽ ആരെങ്കിലും പുതിയ സ്കൂട്ടറോ ബൈക്കോ വാങ്ങിയാൽ അതൊന്ന് ഓടിച്ചു നോക്കണം എന്നതായിരുന്നു അന്ന് ഞങ്ങളുടെയൊക്കെ ഒരു പ്രധാന ആഗ്രഹം. ആരു പുതിയ വണ്ടി കൊണ്ടുവന്നാലും, ഞായറാഴ്ച പള്ളിയിൽ നിന്ന് ഞാനതെടുത്ത് ഒരു റൗണ്ട് അടിക്കും. കുറഞ്ഞപക്ഷം തിരുവല്ല പഞ്ചമി വരെയെങ്കിലും പോയി പൊറോട്ടയും ചില്ലി ബീഫും മേടിച്ച് തിരിച്ചു വരിക എന്നതാണ് എൻ്റെയൊരു സ്ഥിരം പരിപാടി. അന്നത്തെ റോഡിൻ്റെ അവസ്ഥയൊന്ന് പറയണം. കെ.പി യോഹന്നാൻ ചുമത്ര കണ്ടം നികത്തുന്ന സമയമായതുകൊണ്ട്, റോഡിലൂടെ എപ്പോഴും തുരതുരാ ടിപ്പർ ലോറികൾ മണ്ണുമായി പാഞ്ഞു കൊണ്ടിരിക്കും. ഹെവി വെയ്റ്റ് വണ്ടികൾ പോയി റോഡിൻ്റെ അവസ്ഥ തന്നെ പരിതാപകരമായിരുന്നു. പോരാത്തതിന് കെ.എസ്.ഇ.ബി ക്കാരോ വാട്ടർ അതോറിറ്റിയോ റോഡിൻ്റെ സൈഡ് കുഴിച്ച് ആ മണ്ണ് മുഴുവൻ റോഡിലേക്ക് തന്നെ കയറ്റിയിട്ടിരിക്കുകയുമായിരിക്കും. ഇടുങ്ങിയ റോഡും കുഴിച്ചെടുത്ത മണ്ണും കൂടിയാകുമ്പോൾ വണ്ടിയോടിക്കാൻ തീരെ സ്ഥലമില്ലാത്ത അവസ്ഥ. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച പള്ളിയിൽ ഒരാൾ പുതിയൊരു ബജാജ് ചേതക് സ്കൂട്...

ഓർമ്മകളുടെ വീണ്ടെടുപ്പ്: അനിവാര്യമായ ഒരു ഇടവേള

Image
ഓർമ്മകളുടെ വീണ്ടെടുപ്പ്: അനിവാര്യമായ ഒരു ഇടവേള എല്ലാവരും പറയാറുണ്ട് ഓർമ്മകൾ ഒരിക്കലും മരിക്കില്ലെന്ന്. എന്നാൽ എൻ്റെ മനസ്സിൽ നിന്ന് നല്ലതും ചീത്തയുമായ പല ഓർമ്മകളും മാഞ്ഞുപോയിരിക്കുന്നു എന്നതാണ് സത്യം. ആർക്കൈവുകളിൽ നിന്ന് ചികഞ്ഞെടുക്കുന്നതുപോലെ, ഏറെ പണിപ്പെട്ടാണ് ഞാൻ പല ഓർമ്മകളും മനസ്സിൽ നിന്നും തിരിച്ചെടുക്കുന്നത്. ഫേസ്ബുക്കിൽ ഇടുന്ന ആ കൊച്ചുകുറിപ്പുകൾ ആരെയും വേദനിപ്പിക്കാനല്ല, മറിച്ച് അതൊക്കെയെഴുതുമ്പോൾ എനിക്കു കിട്ടുന്ന ഒരു കൊച്ചു സന്തോഷത്തിന് വേണ്ടിയാണ്. ജീവിതത്തിൻ്റെ നെട്ടോട്ടങ്ങൾക്കിടയിൽ എന്നോ നഷ്ടപ്പെട്ടുപോയതാണ് എൻ്റെ വായനാശീലവും എഴുത്തുമൊക്കെ. 1999-2000 കാലഘട്ടത്തിൽ അമേരിക്കയിലെ ഡിട്രോയിറ്റിൽ വന്നിറങ്ങിയ കാലത്തെ പല കാര്യങ്ങളും ഇന്ന് വ്യക്തമായി ഓർമ്മയില്ലെങ്കിലും, ചിലതൊക്കെ ഇപ്പോഴും മനസ്സിലൊരു കോണിൽ ബാക്കിനിൽപ്പുണ്ട്. പെട്ടെന്നൊരു ദിവസം നടുവിനുണ്ടായ ചില അസ്വസ്ഥതകളാണ് എൻ്റെ ഈ തിരക്കുപിടിച്ച ഓട്ടത്തിന് താൽക്കാലികമായി ഒരു ബ്രേക്ക് ഇട്ടത്. ജോലിയിൽ നിന്ന് അവധിയെടുത്ത്, ബിസി ലൈഫിൽ നിന്നും മാറിനിൽക്കുന്ന ഈ വിശ്രമവേള ഞാൻ തീരുമാനിച്ചതല്ല, മറിച്ച് ദൈവത്തിൻ്റെ ഒരു ഇടപെടലായിരുന്നു...

'കോക്രോച്ച് ജനതാ പാർട്ടി' — സത്യവും മിഥ്യയും

Image
'കോക്രോച്ച് ജനതാ പാർട്ടി' — സത്യവും മിഥ്യയും  സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കേൾക്കുന്ന ഒരു പേരാണ് 'കോക്രോച്ച് ജനതാ പാർട്ടി' അഥവാ CJP. വെറും അഞ്ച് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ബിജെപിയെയും കോൺഗ്രസിനെയും ഒക്കെ പിന്നിലാക്കി കോടിക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ ഒരു 'ജെൻ സി (Gen Z) മൂവ്മെന്റ്'! പക്ഷേ, ഈ പാർട്ടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകൾ ഒക്കെ പൂർണ്ണമായും ശരിയാണോ? ആദ്യം തന്നെ ഈ പാർട്ടി എങ്ങനെ ഉണ്ടായി എന്ന് നോക്കാം. അമേരിക്കയിലുള്ള അഭിജിത്ത് ദിപ്‌കെ എന്ന മുപ്പതുകാരനായ ജേർണലിസം ബിരുദധാരിയാണ് ഈ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. ഇദ്ദേഹം മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, എന്തുകൊണ്ടാണ് ഇതിന് 'കോക്രോച്ച്' അഥവാ 'പാറ്റ' എന്ന പേര് വന്നത്? അതിനൊരു കാരണമുണ്ട്. കഴിഞ്ഞ മേയ് 15-ന് ഇന്ത്യയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ ഒരു ജഡ്ജി, ജോലിയില്ലാത്ത യുവാക്കൾ ജേർണലിസത്തിലേക്കും ആക്ടിവിസത്തിലേക്കും തിരിയുന്നതിനെ 'കോക്രോച്ചുകൾ' (പാറ്റകൾ), 'പരാദങ്ങൾ' എന്നൊക്...