അമേരിക്കൻ പകലുകളും ഒരു നാട്ടിൽ പോക്കും
അമേരിക്കൻ പകലുകളും ഒരു നാട്ടിൽ പോക്കും അതൊക്കെ ഒരു കാലമായിരുന്നു. അമേരിക്കയിലെത്തി ഒന്നര വർഷം പിന്നിട്ട, നാടിന്റെ മണം മൂക്കിൽ നിന്നും വിട്ടുമാറാത്ത ആ കാലം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പകൽ മുഴുവൻ ഉറങ്ങിത്തീർക്കുന്ന ഞങ്ങൾക്ക് അന്ന് ഒരു പ്രധാനപ്പെട്ട പണിയുണ്ടായിരുന്നു—അമ്മാച്ചന്റെ മക്കളെ നോക്കുക. അമ്മാച്ചനും അമ്മായിയും ജോലി കഴിഞ്ഞു വരുന്നതുവരെ, ആറുവയസ്സുകാരി ജില്ലിനെയും എട്ടുവയസ്സുകാരൻ ജെറിയെയും സ്കൂളിൽ നിന്ന് വരുമ്പോൾ സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ഡ്യൂട്ടി. കുട്ടികളെ ജീവനായ അമ്മാച്ചൻ അവർക്കായി ഫ്രീസർ നിറയെ ഹോട്ട് ഡോഗും ചിക്കൻ നഗറ്റ്സും മറ്റു പലഹാരങ്ങളും വാങ്ങി വെച്ചിട്ടുണ്ടാകും. പക്ഷെ ഉച്ചകഴിഞ്ഞ് ഞങ്ങൾ അവിടെ എത്തുമ്പോൾ കഥ മാറും. സെവൻ ഇലവനിൽ നിന്ന് വാങ്ങിയ നാല്പത് ഔൺസിന്റെ മൂന്ന് ബിയർ കുപ്പികളുമായിട്ടാണ് എന്റെയും കുട്ടുവിന്റെയും ചാക്കോച്ചന്റെയും വരവ്. അന്ന് ഞാൻ വീട്ടിലെത്തി കതക് തുറന്ന് അകത്തു കയറി. ഫ്രീസറിൽ നിന്ന് നാല് ഹോട്ട് ഡോഗ് എടുത്ത് വെള്ളത്തിലിട്ട് അടുപ്പത്ത് വെച്ചു. കുറച്ചു നഗറ്റ്സെടുത്ത് മൈക്രോവേവിലും വെച്ചു. കുട്ടികൾ വരുന്നതിനു മുൻപ് ഒരു റൗണ്ട് അടിച്ചു തീർക്കണം. അപ്പോഴേക്കും കോളിംഗ...